മംഗളം മംഗളമേ നവ വധൂവരന്മാർക്കു
മംഗളം മംഗളമേ നവ വധൂവരന്മാർക്കുമംഗളം മംഗളം മംഗളമേ ജീവിതപ്പൊൻ ലതികയിൽപുതിയൊരു പ്രേമത്തിൻ പൂവിടർന്നു പാരിലെങ്ങും പരമസന്തോഷത്തിൻപരിമളം പരത്തിടട്ടെ;-ആദിയിലാദാമിന്നു തുണയ്ക്കൊരുനാരിയെ കൊടുത്തവനാംആദിനാഥനരുളണമിവർക്കുംഅനന്ത സൗഭാഗ്യമെല്ലാം;-മുന്നമേ തൻ ദൈവത്തിൻരാജ്യവും നീതിയും തേടുകയാൽമന്നിലെങ്ങും ഇവരുടെ ജീവിതം മാതൃകയായിടട്ടെ;-മംഗളമേ …………ന്നുംമംഗളമേ…………ക്കും മംഗളം മേൽഭവിക്കേണ-മിരുവർക്കും ഭംഗമില്ലാതിനിയും;-പാടുവിൻ സഹജരെ : എന്ന രീതി
Read Moreമംഗളം മംഗളം മംഗളമേ
മംഗളം മംഗളംമംഗളമേമംഗളം മംഗളംമംഗളമേമംഗളം മംഗളംമംഗളമേഇന്നു വിവാഹിതരാം ( …..യ്ക്കും ……നും)മംഗളം നേരുന്നു ഞങ്ങളീ നൽനേരംഭംഗമില്ലാതെ മോദാൽആശിഷം നൽകുക എന്നും യേശുനാഥാ!ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾസൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ!സൗഭാഗ്യസമ്പൂർണ്ണരായ് ആശിഷം നൽകുക എന്നും യേശുനാഥാ!സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായിജീവിതസാഗര വൻ തിരമാലയിൽകൈവിടാ കർത്തനവൻ ആശിഷം നൽകുക എന്നും യേശുനാഥാ!യേശുവേ നിൻ പാദം : എന്ന രീതി
Read Moreമംഗളമേകണേ സദാ മംഗളമേകണേ പരാ
മംഗളമേകണേ-സദാമംഗളമേകണേ-പരാദമ്പതികളാമിവർക്കു മാ-മംഗളമേകണേആദം ഹവ്വയാകുമോ-രാദിമ പിതാക്കളേഏദനിൽ പുരാ-വന്നുവാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേക്രിസ്തുമണവാളനും-സത്യമണവാട്ടിയുംതമ്മിലെന്നപോൽ-യോജിച്ചെന്നും വാഴുവാൻ പരാ!- ഏകണേയിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയറാഹേൽപോലെയും ലേയപോലെയും വധു വരാൻ- ഏകണേഎഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനുംആയ ബോവസ് പോൽ-വര-നാകുവാനഹോ! പരാ!- ഏകണേദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേഅന്ത്യത്തോളവും നിറ-വേറ്റുവാൻ ചിരം പരാ- ഏകണേസംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽകാന്തിയേറുന്നോ-രെക്ളീ-സ്യാസമമിവർ വരാൻ- ഏകണേ
Read Moreമാനവരെ രക്ഷിച്ചിടുവാനായ് വാനത്തിൽ
മാനവരെ രക്ഷിച്ചീടുവാനായ്വാനത്തിൽ നിന്നിഹത്തിൽ വന്നു താൻജീവനേകിയോരേശുഭൂവിൽ തിരികെ വരുംവേഗമേശു രക്ഷകനാഗമിച്ചിടുംമേഘമതാം വാഹനെതൻ ശുദ്ധരെ ആകാശെ കൂട്ടുവാൻയേശു വരുന്നു താമസംവിനാപാർത്തലത്തിൽ നിന്നവൻചേർത്തീടും തൻ സന്നിധൗ;-നിങ്ങളുടെ അരകൾ കെട്ടിയുംഭംഗിയോടെ ദീപം വിളങ്ങിയുംകർത്താവിൻ വരവിന്നായ്കാത്തീടുവിൻ സർവ്വദാ;-കുഞ്ഞാട്ടിന്‍റെ കല്യാണം വന്നിതാകാന്ത അലംകൃത മനോഹരിക്ഷണിക്കപ്പെട്ടോരെല്ലാംധന്യരഹോ എന്നുമേ;-
Read Moreമണവാളനാം യേശു വന്നീടുമേ മദ്ധ്യവാനത്തേരിൽ
മണവാളനാം യേശു വന്നീടുമേമദ്ധ്യവാനത്തേരിൽ വന്നീടുമേമനുവേലനാം ദൈവം വന്നീടുമേമനസ്സുപുതുക്കി നീ ഒരുങ്ങിട്ടുണ്ടോ(2)എണ്ണയുണ്ടോ കന്യകേ നീ ഒരുങ്ങീട്ടുണ്ടോനിൻ വിളക്കിൽ എണ്ണ നീ കരുതീട്ടുണ്ടോമണവാളൻ വരുമ്പേൾ നീ ഉറങ്ങിടല്ലേമയക്കം പിടിച്ചു നീ മയങ്ങിടല്ലേ(2)കർത്താവിൻ നാദം നീ കേൾക്കുന്നുണ്ടോകാഹളനാദം നീ കേൾക്കുന്നുണ്ടോകുഞ്ഞാട്ടിൻ കല്യാണം വന്നുവല്ലോകുഞ്ഞാടിൻ കാന്തേ നീ ഒരുങ്ങിട്ടുണ്ടോ(2)നൊടി നേരത്തേക്കുള്ള ലഘു സങ്കടംഅനവധി തേജസ്സിനായ് തീരുംമർത്യമായത അമർത്ത്യത്തെ പ്രാപിക്കുമ്പോൾമരണം മാറി ജയം വന്നിടും(2)
Read Moreമണവാളൻ യേശു വരുന്നിതല്ലോ മണവാട്ടി
മണവാളൻ യേശു വരുന്നിതല്ലോമണവാട്ടി വേഗം ഉണർന്നിടട്ടെലോകമെങ്ങും ലക്ഷ്യം കണ്ടുതുടങ്ങിവേഗം വരും യേശു ലോക രക്ഷകൻഅത്തിവൃക്ഷം പൂത്തു തളിർത്തു കാണ്മിൻവീണ്ടെടുപ്പിൻ കാലമടുത്തിതല്ലോയുദ്ധവും പകർച്ച വ്യാധികളെല്ലാം ക്രിസ്തു വരവിന്‍റെ സത്യലക്ഷ്യങ്ങൾകള്ളനെന്നപോൽ താൻ വേഗം വരുന്നുവെള്ളവസ്ത്രമെല്ലാം കാത്തുകൊള്ളട്ടെകന്യകമാർ പത്തുമുറങ്ങീടുന്നുപാതിരാത്രിതന്നിൽ പ്രിയൻ വരുമേദാസരെല്ലാം നിത്യം ജാഗരിക്കട്ടെയേശുവരും സെക്കണ്ടറിഞ്ഞുകൂടാവരികയെന്നാവിയോതുന്നതുപോൽമണവാട്ടി കൂടെ പറഞ്ഞിടട്ടെഗോപുരത്തിൽകൂടിയകത്തുപോവാൻവസ്ത്രമലക്കുന്നോർ ഭാഗ്യമുള്ളവർപെരുമീനുദിച്ച വാനവിരവിൽഉഷകാലം വന്നിങ്ങടുത്തുവല്ലോവേഗം വരുന്നെന്നു മൊഴിഞ്ഞ പരാവരിക മേഘത്തിൽ ഞങ്ങളെ ചേർപ്പാൻഉണർന്നെഴുനേൽപ്പിൻ തിരുസഭയേ: എന്ന രീതി
Read Moreമനതാർ മുകുരത്തിൻ പ്രകാശം
മനതാർ മുകുരത്തിൻ പ്രകാശംമനുകുലതിൻ മതത്തിനെല്ലാംപൊരുത്തം വരുത്തിവയ്ക്കുംമനതാർ മുകുരത്തിൻ പ്രകാശംമനസി വരും മദഭാവന നീക്കുംമഹിതമനസ്സുകൾ മാതൃകയാക്കുംമതിസുഖമനിശമശേഷമുദിക്കുംമറുത്തു പറഞ്ഞോർ വന്നു പദത്തിൽ നമസ്കരിക്കും;- മന….പട്ടുകുപ്പായമയ്യോ! നിന്നെ മയക്കരുതേകട്ടിപ്പൊൻ മുടിയുമെൻ പൊന്നെ അതിനോടൊത്തു മട്ടൂറും മൊഴികളും തന്നെ നിൻ വിശ്വാസത്തെകട്ടുപോകരുതെന്നു തന്നെ എനിക്കുള്ളാശപട്ടിവിടെയിട്ടു ഭൂമിവിട്ടു നരൻ തട്ടുകേടയ് പോകും-ശവക്കുഴിയിൽപട്ടവല്ല പഴന്തുണിയിട്ടു കെട്ടിചെറ്റു മറവേകും അവനു ചെറുതുട്ടുപോലുമിട്ടു കൊടുത്തൊട്ടു ദയകാട്ടുകില്ല ചാകും സമയമയ്യോ!ചട്ടമിതാണെട്ടുകെട്ടിലഷ്ട്ടി ചെയ്തിരിപ്പവന്നുമാകും ഫലനുഭവംബഹുതര ദുരിതം മനുജനു ഭുവനേബന്ധുവർഗ്ഗമതുമെന്തിഹ വിജനേഅന്തരംഗമതിലാമയഹരനെചിന്തചെയ്ക ദിനവും മമ പ്രിയനെ;- മനതാർ …ഏ-എന്നപോലെ മാനംനോക്കി – നിലവിടൊല്ലബി-എന്നപോലെ […]
Read Moreമനസ്സു തുറക്കുവാനൊരിടം
മനസ്സു തുറക്കുവാനൊരിടംഹൃദയം പകരുവാനൊരിടംഅനുദിന ജീവിത ദുരിതംഅതിരികളില്ലാതെ പകരാൻഅരുമനാഥൻ തൻ അരികിലല്ലാ-തൊരിടമി മരുവിലുണ്ടോ(2);- മനസ്സു…ഇരുട്ടിന്‍റെ ഭീകര ദിനങ്ങൾഭയത്തിന്‍റെ ഏകാന്ത നിമിഷംഅരുമനാഥൻ തൻ അരികിലല്ലാ-തെവിടെ ഞാൻ പകർന്നിടും (2);- മനസ്സു…രോഗത്തിൻ ഘോരവേദനയാൽദേഹം തളരുന്ന സമയംഅരുമനാഥൻ തൻ അരികിലല്ലാ-തഭയമി മരുവിലുണ്ടോ (2);- മനസ്സു…
Read Moreമനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്
മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്കർത്തനേശു സാക്ഷികളായ്ഒത്തു ചേർന്നിടാം ഒത്തു പാടിടാംതന്‍റെ നാമ മഹത്വത്തിനായ്ദൈവസ്നേഹത്തിൽ നാമൊത്തു വളർന്നീടുമ്പോൾലോകർ യേശുവേ അറിയുംസഭ ഏകമായ് ഒരു ദേഹമായ്-പ്രഭ വീശണം ഇഹത്തിൽകണ്ണുനീരിൽ നാമൊരുമിച്ചു വിതച്ചീടുകിൽആർപ്പോടെ കൊയ്തെടുക്കുംആത്മ ശക്തിയിൽ അടരാടുമ്പോൾ-അവനായ് നാം ജയമെടുക്കുംനീർത്തോടുകൾ തേടുന്ന മാൻപേടപോൽഅതിദാഹത്തോടെ നമ്മൾആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ-അവൻ നമ്മെ നിറച്ചീടുമെ
Read Moreമനസോടെ ശാപമരത്തിൽ തൂങ്ങിയ മനുവേലാ
മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാനിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോപരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരംപരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോമലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലംഅലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോനന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻമന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻസർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോമരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാമുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽഅരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോതിരുപ്രതിമയാക്കടിമയേ കൃപ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

