മോദം അതിമോദം മോദം ഹേ വാഗ്ദത്തകാലം
മോദം അതിമോദം മോദം ഹേ വാഗ്ദത്തകാലം
സാദര മണഞ്ഞീടുന്ന ഹോ
ജാതിഭേദവാദം തീർന്നു ജാതികളൊന്നായിരുന്നു
യൂദജാതിയും മുതിർന്നു ജാതിമോദം പാടിടുന്നു
അന്നു കാനനങ്ങൾ പൂക്കുമേ-സീയോന്‍റെ മക്കൾ
നന്ദിയോടെ പാടിയാർക്കുമേ
അന്നു സുവിശേഷക്കൊടി- മന്നിടെ ജയം കൊണ്ടാടി
ഉന്നതമായി മിന്നും ജനം സന്നിതി പാടി വസിക്കും; മോദം
അന്നു സീയോനിൽനിന്നുണ്ടാകും- ആജ്ഞാവിശേഷം
മന്നിടമെല്ലാമതു കേൾക്കും
മന്നവൻ മന്ത്രിപ്രജകൾ എന്നിവരെല്ലാവരിലും
ഒന്നുപോലാവസിച്ചീടും വന്നു സത്യാനുഗ്രഹങ്ങൾ; മോദം
കാട്ടുപാമ്പോടൊത്തു മേളിക്കും കുട്ടികൾ എന്നാൽ
വാട്ടമുണ്ടാകയില്ലേതുമേ
കാട്ടുപുലികളുമാട്ടിൻ കൂട്ടവുമൊന്നിച്ചു മേയും
നാട്ടിലെല്ലാ നന്മകളും-പുഷ്ടിയായി വർദ്ധിച്ചീടും; മോദം
വാളുകുന്തങ്ങൾക്കില്ലാവശ്യം- കൊഴുക്കളാക്കി
ചാലുപോക്കാനാകുമായവ
നാലുദിക്കും സമാധാനം-ചാലവേ പരന്നിരിക്കും
വാളെടുക്കയില്ലാരുമേ- ചേലുകേടിലൊന്നിനുമേ;-മോദം
ഹലേലൂയ്യാ ഗീതം പാടുമേ യെരുശലേമും
ഹലേലൂയ്യാ രാഗം പാടുമേ
ഹലേലൂയ്യാ വാനത്തിലും-ഹലേലൂയ്യാ ഭൂമിയിലും
ഹലേലൂയ്യാ മാലാഖമാർ-ചൊല്ലുമേ മാനുഷരെല്ലാം;-മോദം
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള